Monday, January 21, 2013

ഓര്‍മ്മയാചരണം

ഇത് എന്‍റെ അഭിപ്രായം
യേശു ചെയ്തത് ,പെസഹായുടെ ഭാഗമായ ,പുളുപ്പില്ലാത്ത അപ്പത്തിന്‍റെ ആചാരണമാണ് , നമ്മള്‍വിചാരിക്കുന്നതുപോലെ പെസഹ ഒരുദിവസത്തെ തിരുനാളല്ല , അതിലെ ഒന്നാണ് പുളുപ്പില്ലാത്ത അപ്പം കഴിക്കുന്നത്‌ . അല്ലെങ്കില്‍ പെസഹായുടെ Menu ശ്രദ്ധിച്ചാല്‍ മതി . അജമാംസം (ആട്ടിറച്ചി) തന്നെയാണ് പ്രധാനം . എന്നാല്‍ യേശുവിന്‍റെ അന്ത്യത്താഴ വേളയില്‍ ഒരു ഈച്ചപോലും ചത്തില്ല . ഇത് എന്റെ ശരീരം എന്നുപറയുമ്പോള്‍ യേശു അവിടെത്തന്നെയുണ്ടായിരുന്നു . അതില്‍നിന്നും അത് യേശുവിന്റെ ഭൗതീക ശരീരമാല്ലെന്നു ഊഹിക്കാം .  എന്നാല്‍ ,ഞാന്‍ ,മുന്തിരിവള്ളി,ഞാന്‍ വാതില്‍ ,ഞാന്‍ ഇടയന്‍ എന്നൊക്കെ പറഞ്ഞതുപോലെ ഇത് എന്‍റെ ശരീര രക്തങ്ങള്‍ എന്ന് ,പ്രതീകാല്‍മകമായി ,ഉപമയായി പറഞ്ഞതെ ഒള്ളൂ . യെഥാര്‍ത്ഥ പെസഹകുഞ്ഞാട് യേശുവും ,പെസഹാ ദിവസം കുഞ്ഞാടിനെ കൊന്നു . ആ കുഞ്ഞാടിന്റെ ശരീരവും രക്തവും നമ്മള്‍ ആല്‍മീയമായി ഉള്‍ക്കൊണ്ടാല്‍ അതാണ്‌ യെഥാര്‍ത്ഥ പെസഹ . ബലിയുടെ പൂര്‍ണത .
നമ്മളെ പഠിപ്പിചിരിക്കുന്നതുപോലെ യേശു വെള്ളിയഴ്ച്ചയല്ല മരിച്ചത് ,ബുധനാഴ്ചയാണ് , വെള്ളിയാഴ്ചയെന്നു വചനം പറയുന്നില്ല .അല്ലെങ്കില്‍ യോനാ തിമിങ്ങലത്തിന്റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കിടന്നപോലെ മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്നുരാവും മൂന്നു പകലും ഇരിക്കേണ്ടതാകുന്നു എന്ന സ്വന്തം പ്രവചനം നടന്നില്ല എന്ന് പറയേണ്ടിവരും . മറ്റുള്ളവര്‍ പ്രവചിച്ചാല്‍ തള്ളിക്കളയാമായിരുന്നു . ഇത് പുത്രനായ യേശു പറഞ്ഞതാണ് .
നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ( ഇത് ബൈബിളില്‍ ഇല്ലാത്ത ഭാഗമാണ് ) എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ ,എന്നുപറഞ്ഞാല്‍ ,പുളിപ്പില്ലാത്ത അപ്പത്തിന്‍റെ (പെസഹ) ഓര്‍മ്മ , ഇനിമുതല്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണു . നമ്മള്‍ ഓര്‍മ്മ ആചരിക്കുന്നത് വര്‍ഷത്തില്‍ ഒന്നല്ലേ? ഇത് ശ്രദ്ധിക്കതിരിക്കാനാണ് ,"നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍" എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.

മത്തായി - 26:26
അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

പുറപ്പാടു് - 12:8
അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

ആവർത്തനം - 16:7
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

പുറപ്പാടു് - 34:25
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

പുറപ്പാടു് - 23:18
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
പുറപ്പാടു് - 13:7
ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.
6:52 1CO:5:6 GAL:5:9 1TH:1:6
യോഹന്നാൻ - 6:52
ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

മത്തായി - 27:25
അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

പുറപ്പാടു് - 12:21
അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.