Monday, January 21, 2013

ഓര്‍മ്മയാചരണം

ഇത് എന്‍റെ അഭിപ്രായം
യേശു ചെയ്തത് ,പെസഹായുടെ ഭാഗമായ ,പുളുപ്പില്ലാത്ത അപ്പത്തിന്‍റെ ആചാരണമാണ് , നമ്മള്‍വിചാരിക്കുന്നതുപോലെ പെസഹ ഒരുദിവസത്തെ തിരുനാളല്ല , അതിലെ ഒന്നാണ് പുളുപ്പില്ലാത്ത അപ്പം കഴിക്കുന്നത്‌ . അല്ലെങ്കില്‍ പെസഹായുടെ Menu ശ്രദ്ധിച്ചാല്‍ മതി . അജമാംസം (ആട്ടിറച്ചി) തന്നെയാണ് പ്രധാനം . എന്നാല്‍ യേശുവിന്‍റെ അന്ത്യത്താഴ വേളയില്‍ ഒരു ഈച്ചപോലും ചത്തില്ല . ഇത് എന്റെ ശരീരം എന്നുപറയുമ്പോള്‍ യേശു അവിടെത്തന്നെയുണ്ടായിരുന്നു . അതില്‍നിന്നും അത് യേശുവിന്റെ ഭൗതീക ശരീരമാല്ലെന്നു ഊഹിക്കാം .  എന്നാല്‍ ,ഞാന്‍ ,മുന്തിരിവള്ളി,ഞാന്‍ വാതില്‍ ,ഞാന്‍ ഇടയന്‍ എന്നൊക്കെ പറഞ്ഞതുപോലെ ഇത് എന്‍റെ ശരീര രക്തങ്ങള്‍ എന്ന് ,പ്രതീകാല്‍മകമായി ,ഉപമയായി പറഞ്ഞതെ ഒള്ളൂ . യെഥാര്‍ത്ഥ പെസഹകുഞ്ഞാട് യേശുവും ,പെസഹാ ദിവസം കുഞ്ഞാടിനെ കൊന്നു . ആ കുഞ്ഞാടിന്റെ ശരീരവും രക്തവും നമ്മള്‍ ആല്‍മീയമായി ഉള്‍ക്കൊണ്ടാല്‍ അതാണ്‌ യെഥാര്‍ത്ഥ പെസഹ . ബലിയുടെ പൂര്‍ണത .
നമ്മളെ പഠിപ്പിചിരിക്കുന്നതുപോലെ യേശു വെള്ളിയഴ്ച്ചയല്ല മരിച്ചത് ,ബുധനാഴ്ചയാണ് , വെള്ളിയാഴ്ചയെന്നു വചനം പറയുന്നില്ല .അല്ലെങ്കില്‍ യോനാ തിമിങ്ങലത്തിന്റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കിടന്നപോലെ മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്നുരാവും മൂന്നു പകലും ഇരിക്കേണ്ടതാകുന്നു എന്ന സ്വന്തം പ്രവചനം നടന്നില്ല എന്ന് പറയേണ്ടിവരും . മറ്റുള്ളവര്‍ പ്രവചിച്ചാല്‍ തള്ളിക്കളയാമായിരുന്നു . ഇത് പുത്രനായ യേശു പറഞ്ഞതാണ് .
നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ( ഇത് ബൈബിളില്‍ ഇല്ലാത്ത ഭാഗമാണ് ) എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ ,എന്നുപറഞ്ഞാല്‍ ,പുളിപ്പില്ലാത്ത അപ്പത്തിന്‍റെ (പെസഹ) ഓര്‍മ്മ , ഇനിമുതല്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണു . നമ്മള്‍ ഓര്‍മ്മ ആചരിക്കുന്നത് വര്‍ഷത്തില്‍ ഒന്നല്ലേ? ഇത് ശ്രദ്ധിക്കതിരിക്കാനാണ് ,"നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍" എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.

മത്തായി - 26:26
അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

പുറപ്പാടു് - 12:8
അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

ആവർത്തനം - 16:7
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

പുറപ്പാടു് - 34:25
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

പുറപ്പാടു് - 23:18
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
പുറപ്പാടു് - 13:7
ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.
6:52 1CO:5:6 GAL:5:9 1TH:1:6
യോഹന്നാൻ - 6:52
ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

മത്തായി - 27:25
അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

പുറപ്പാടു് - 12:21
അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.
 

1 comment:

പിപ്പിലാഥന്‍ said...

മനുഷ്യന് പല തലങ്ങള്‍ ഉള്ളതുകൊണ്ട് പലതരം രോഗങ്ങള്‍ ഉണ്ടാകാം. മാനസിക, വൈകാരിക, ശാരീരിക രോഗങ്ങള്‍.... ഇവയില്‍ ഏതെങ്കിലും ഒരുതലത്തില്‍ രോഗം ബാധിച്ചാല്‍ മറ്റു തലത്തിലേക്കും പടരാനുള്ള സാധ്യതയുണ്ട്. ഇവക്കൊക്കെ മരുന്ന് തന്നെ വേണം. എന്നാല്‍ ആരും വിശ്വസിക്കാത്ത ഒരു തരം രോഗവും വചനത്തില്‍ കാണുന്നുണ്ട്. അത് ദുരാല്‍മാക്കളാല്‍ ഉള്ള രോഗമാണ്. മനുഷ്യര്‍ പരിഹസിച്ചാലും, ബൈബിളില്‍ വിശ്വസിക്കുന്നവര്‍ അത് വിശ്വസിച്ചേ പറ്റു. അന്ധതയുടെയും , മൂകതയുടെയും, ബധിരതയുടെയും, തക്ക് രോഗങ്ങളുടെയും, ജ്വരത്തിന്റേയും, ഒക്കെ ആള്മാക്കളെ പറ്റി വചനം പറയുന്നുണ്ട്. ലീജിയന്‍ (ലെഗിയോന്‍) ആല്‍മാക്കള്‍ പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ അവക്കുവന്നമാറ്റവും, ദുരാല്‍മാക്കളെ ചുഴലി സുഖമായ കാര്യവും വചനത്തില്‍ ഉണ്ട്.
പറഞ്ഞത് കൂടുതല്‍ രോഗങ്ങളും , മനുഷ്യന്‍റെതന്നെ സൃഷ്ട്ടിയോ , രോഗാണുക്കള്‍ മൂലമുള്ളതോ ആണ് അവയെ പ്രര്‍ത്ധനകൊണ്ട് മാറ്റാന്‍ ശ്രമിക്കതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ദു രാല്‍മക്കള്‍ക്കും രോഗം വരുത്താന്‍ സാധിക്കും അത് ഉപവാസം( നോയമ്പല്ല) വും പ്രാര്‍ത്ഥനയും കൊണ്ട് മാറ്റാമെന്ന് വചനം പഠിപ്പിക്കുന്നു. ഇന്നുള്ള മഹാഭൂരിപക്ഷം രോഗശാന്തി ശിശ്രൂഷകളും ശുദ്ധ തട്ടിപ്പ് തന്നെയാണ്. പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ട് രോഗശാന്തി വരുത്തുന്നവര്‍ ഒരിക്കലും പ്രതിഫലം വാങ്ങില്ല . പ്രതിഫലം ചോദിച്ചാല്‍ , സ്വീകരിച്ചാല്‍ ,അപ്പോള്‍ തന്നെ മനസിലാക്കുക ,അത് ദൈവത്തില്‍ നിന്നല്ല എന്ന് .
ഇത് വച്ച് ആരും സിദ്ധാന്തമൊന്നും ഉണ്ടാക്കേണ്ട . ഇതിലും തെറ്റുകള്‍ കണ്ടേക്കാം . എനിക്ക് മനസിലായത് എഴുതിയെന്നു മാത്രം.