Saturday, May 18, 2013

Georgy Jose,"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"////

അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

അപ്പോള്‍  ന്യായപ്രമാണത്തിന്റെ കാതലായ , ദൈവത്തെയും അയല്‍ക്കാരനെയും  സ്നേഹിക്ക എന്നു അവനെക്കൊണ്ട്‌ യേശു പറയിച്ചു ,

അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ അയല്‍ക്കാരന്‍  ആർ എന്നു ചോദിച്ചതിന്നു യേശു ശമറായക്കാരന്റെ കഥപറഞ്ഞു  പറഞ്ഞിട്ടു നീയും പോയീ അതുപോലെ "ചെയ്യാന്‍ "(പറയാനല്ല) പറഞ്ഞു.

 അപ്പോള്  ‍ന്യായശാസ്ത്രി     ഫേസ് ബുക്കില്‍ എഴുതി

"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"


അപ്പോള്‍ കര്‍ത്താവ് പറഞ്ഞു ന്യായശാസ്ത്രീ ,

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.

24   കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 

യേശു നീ, ശെരിയെന്നു കാണിക്കുവാനാണോ ബൈബിള്‍ ഉപയോഗിക്കുന്നത് ?

 ബൈബിള്‍ ശേരിയെന്നു നീ നിന്‍റെ പ്രവര്‍ത്തിയിലൂടെ തെളിയികുവിന്‍ .  


പിന്നെ യേശു - ഇവിടെ ചോദ്യം നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ?

ശാസ്ത്രീ  - അതെ

യേശു - അവസാനം നീയും പോയീ അതുപോലെ ചെയ്യുവാന്‍ ഞാന്‍ പറഞ്ഞത് , മറച്ചു വച്ച് , കൂട്ടുകാരനെ ചൂണ്ടിക്കാണിച്ചു നീ വചനം വളചോടിച്ചത് എന്ത്?

നിനക്ക് വേണ്ടി ഞാന്‍ ആ ഭാഗം ഒരിക്കല്‍ കൂടി പറയാം .

36  കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?

37   അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.

യേശു -ഇവിടെ നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ നീ ചോദിച്ചത് ? അപ്പോള്‍ എന്ത് ചെയ്യണം   (യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു. ) എന്നാണു ഞാന്‍ പറഞ്ഞത്.

അല്ലാതെ കൂട്ടുകാരന്‍ ആരെന്നല്ല .അതിനിടയില്‍ നീ നിന്നെ സ്വയം ന്യായീകരിക്കാന്‍ അയല്‍ക്കാരന്‍ ആരെന്നു ചോദിച്ചപ്പോള്‍ ഞാന്‍ അത് നിന്നെക്കൊണ്ടു പറയിച്ചു . ചെയ്യുവാനുള്ള പ്രധാനഭാഗം നീ മറച്ചുവച്ചു .

യേശു - ഇവിടെ രണ്ടു തെറ്റുകള്‍ നീ ചെയ്തു . ഒന്ന് ഇല്ലാത്ത വ്യാഖ്യാനം എന്‍റെ വചനത്തിനു കൊടുത്തു എന്‍റെ വചനം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറി . രണ്ടു ശെരിയായി മനസിലാക്കിയിരുന്നവരെപോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

4 comments:

പിപ്പിലാഥന്‍ said...

Georgy Jose,"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"////

അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

അപ്പോള്‍ ന്യായപ്രമാണത്തിന്റെ കാതലായ , ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്ക എന്നു അവനെക്കൊണ്ട്‌ യേശു പറയിച്ചു ,

അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ അയല്‍ക്കാരന്‍ ആർ എന്നു ചോദിച്ചതിന്നു യേശു ശമറായക്കാരന്റെ കഥപറഞ്ഞു പറഞ്ഞിട്ടു നീയും പോയീ അതുപോലെ "ചെയ്യാന്‍ "(പറയാനല്ല) പറഞ്ഞു.

അപ്പോള് ‍ന്യായശാസ്ത്രി ഫേസ് ബുക്കില്‍ എഴുതി

"അപ്പോൾ ഈ ഉപമ നിത്യജീവന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല മറിച്ചു, നിത്യജീവനെ അവകാശമാക്കുന്നവന്റെ കൂട്ടുകാരൻ ആരാണെന്നു വ്യക്തമാക്കുകയാണ് കര്ത്താവ് ഇവിടെ"

അപ്പോള്‍ കര്‍ത്താവ് പറഞ്ഞു ന്യായശാസ്ത്രീ ,

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.


24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.



യേശു- നീ, ശെരിയെന്നു കാണിക്കുവാനാണോ ബൈബിള്‍ ഉപയോഗിക്കുന്നത് ?

ബൈബിള്‍ ശേരിയെന്നു നീ നിന്‍റെ പ്രവര്‍ത്തിയിലൂടെ തെളിയികുവിന്‍ .

പിന്നെ യേശു - ഇവിടെ ചോദ്യം നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ?

ശാസ്ത്രീ - അതെ



യേശു - അവസാനം നീയും പോയീ അതുപോലെ ചെയ്യുവാന്‍ ഞാന്‍ പറഞ്ഞത് , മറച്ചു വച്ച് , കൂട്ടുകാരനെ ചൂണ്ടിക്കാണിച്ചു നീ വചനം വളചോടിച്ചത് എന്ത്?

നിനക്ക് വേണ്ടി ഞാന്‍ ആ ഭാഗം ഒരിക്കല്‍ കൂടി പറയാം .

36 കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?


37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.

യേശു -ഇവിടെ നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്ത് ചെയ്യണം എന്നല്ലായിരുന്നോ നീ ചോദിച്ചത് ? അപ്പോള്‍ എന്ത് ചെയ്യണം (യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു. ) എന്നാണു ഞാന്‍ പറഞ്ഞത്.

അല്ലാതെ കൂട്ടുകാരന്‍ ആരെന്നല്ല .അതിനിടയില്‍ നീ നിന്നെ സ്വയം ന്യായീകരിക്കാന്‍ അയല്‍ക്കാരന്‍ ആരെന്നു ചോദിച്ചപ്പോള്‍ ഞാന്‍ അത് നിന്നെക്കൊണ്ടു പറയിച്ചു . ചെയ്യുവാനുള്ള പ്രധാനഭാഗം നീ മറച്ചുവച്ചു .

യേശു - ഇവിടെ രണ്ടു തെറ്റുകള്‍ നീ ചെയ്തു . ഒന്ന് ഇല്ലാത്ത വ്യാഖ്യാനം എന്‍റെ വചനത്തിനു കൊടുത്തു എന്‍റെ വചനം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറി . രണ്ടു ശെരിയായി മനസിലാക്കിയിരുന്നവരെപോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

ഇങ്ങനെയാണ് ആധുനീക ശാസ്ത്രിമാര്‍ വചനം വ്യാഖ്യാനിക്കുന്നത് .

പിപ്പിലാഥന്‍ said...

Jibu Jacob, താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശെരിയാണ്. ‌ 40 അടി എന്നല്ലല്ലോ ഞാൻ പറഞ്ഞത് , ഒന്ന് കുറവ്‌ 40 അടി എന്നല്ലേ? ഇനി ഇത് 40 അടിക്കാത്തതിന്റെ കാരണം ,താങ്കൾ പറഞ്ഞതല്ല എന്നാണ് എന്റെ അറിവ് . 40 അടി = മരണശിക്ഷ . 40 അടി അടിച്ചാൽ പിന്നെ ആ മനുഷ്യനെ കൊല്ലുവാൻ നിയമം അനുവദിക്കില്ല .

മാത്രവുമല്ല ,40 അടികൊടുത്തിട്ടും അടികൊള്ളുന്നവൻ മരിച്ചില്ല എങ്കിൽ ,അടികൊല്ലുന്നവന്റെ ശിക്ഷ ഇളവു ചെയ്കയും ,അടിച്ചവനെ (അടിച്ചവരെ) വാളിനു ഇരയാകകുകയും ചെയ്യുമായിരുന്നു .

ഇവിടെ 40 അടിച്ചിട്ടും യേശുവോ പൌലോസോ മരിച്ചില്ലെങ്കിൽ ,പിന്നെ അവരെ മരണഷിക്ഷക്ക് വിധിക്കാൻ പറ്റില്ല , മാത്രമല്ല അടിച്ചവർ വധിക്കപ്പെടുകയും ചെയ്യും . അങ്ങനെ 40 അടി ഒരു പൂർണമായ സംഖ്യയായി തന്നെയാണ് പറഞ്ഞിരിക്കുന്നത് .

പിപ്പിലാഥന്‍ said...

Thayyil George അല്ലായെങ്കില് പരുദീസ്സായും സ്വർഗ്ഗവും രണ്ടായിരിക്കണം. അല്ലായെങ്കില് യേശുവിന്റെ രണ്ടാം വരവിനു ശേഷം ഭുമിയിൽ ഉണ്ടാകാൻ പോകുന്ന പറുദീസാ ആയിരിക്കണം////

ആദിമ പരുദീസ്സായുംതന്നെയാണ് ദൈവരാജ്യം ഇത് തന്നെയാണ് സ്വര്‍ഗരാജ്യം).

എന്നാല്‍ സ്വർഗ്ഗംവേറെയെയാണ് അവിടാണ് പിതാവും പുത്രനും ഇപ്പോള്‍ ഉള്ളത്.

ഇനി പരുദീസ്സാ എന്നാല്‍ കെട്ടിയടച്ച തോട്ടം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. കുറഞ്ഞത് അഞ്ചു പരുദീസ്സകളെക്കുറിച്ചു വചനം പറയുന്നു.

ദൈവം ദൈവം ആയതുകൊണ്ട് ദൈവത്തിന്‍റെ പദ്ധതിക്ക് ഒരു മാറ്റവും വരില്ല. ദൈവം മനുഷ്യനെ എഥനിലെ ആദിമ ഭൌമ പരുദീസ്സായിക്കുവേണ്ടി ( മനുഷ്യനുവേണ്ടി ഇതുണ്ടാക്കി) മനുഷ്യനയൂണ്ടാക്കി. ഇപ്പോള്‍ ഗരൂബുകളെ കാവല്‍ വെച്ചിരിക്കുന്നത് നമ്മെ വീണ്ടും അവിടെ ആക്കാനാണ്.

പിപ്പിലാഥന്‍ said...

Georgy Jose Sunny Mathew സണ്ണീ, നിത്യജീവൻ പ്രാപിക്കാൻ എന്ത് ചെയ്യണം എന്നുള്ള ചോദ്യത്തിന്റെ ഉത്തരം നല്ല ശമര്യക്കാരന്റെ ഉപമ മാത്രമാണോ? അതിനു മുൻപിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടില്ലേ ?///

സണ്ണി - ഞാൻ എഴുതിയിരിക്കുന്നത് "അപ്പോള്‍ ന്യായപ്രമാണത്തിന്റെ കാതലായ , ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്ക എന്നു അവനെക്കൊണ്ട്‌ യേശു പറയിച്ചു ,"എന്നാണു ,എങ്കിലും ആദ്യഭാഗം കണ്ടിലെന്ന് നടിക്കുന്നു .

--------------------------------------------------------------

ജോര്ജി -അത് ബാധകമാണോ അതോ അല്ലയോ ? അത് ബാധകമാകുന്നവർക്കാണ് ശമാര്യക്കരനെപ്പോലെ നല്ല കൂട്ടുകാരൻ ആകുവാൻ കഴികയുള്ളൂ. എന്നാൽ ആദ്യത്തെ ഉത്തരം (അതായത് നിത്യജീവൻ) ഇതാണ് "നിന്റെ ദൈവമായ കര്ത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം". ഇതിനെ പറ്റി പരാമർശിക്കാതെ കേവലം മനുഷ്യന്റെ പ്രവര്ത്തിയിലൂടെ നിത്യജീവൻ പ്രാപിക്കാം എന്ന് സണ്ണീ പഠിപ്പിക്കുന്നത് വചനത്തിന്റെ അതിരിന് പുറത്തുള്ളതാണ്. ////

സണ്ണി -സണ്ണി - ഞാൻ എഴുതിയിരിക്കുന്നത് "അപ്പോള്‍ ന്യായപ്രമാണത്തിന്റെ കാതലായ , ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്ക എന്നു അവനെക്കൊണ്ട്‌ യേശു പറയിച്ചു ,"എന്നാണു ,എങ്കിലും ആദ്യഭാഗം കണ്ടിലെന്ന് നടിക്കുന്നു . ദൈവത്തിനാണ് ഞാൻ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്നത് എന്ന് കണ്ടാലും .

--------------------------------------------



ജോര്ജി - കര്ത്താവ് പറഞ്ഞ ശമര്യക്കാരന്റെ ഉപമ ന്യായശാസ്ത്രിയുടെ സ്വയനീതീകരണചോദ്യത്തിന്റെ മറുപടിയുമാണല്ലോ. ആദ്യം പറഞ്ഞത് അനുസരിക്കാതെ നല്ല കൂട്ടുകാരൻ ആകാനുള്ള ശ്രമം കര്ത്താവ് പറഞ്ഞ ഫലപ്രാപ്തിയിലേക്ക് നയിക്കും എന്നാണോ സണ്ണീ മനസ്സിലാക്കുയിരിക്കുന്നത്. ////

സണ്ണി - അങ്ങനെ ഞാൻ പറഞ്ഞിരിക്കുന്നത് കാണിക്കുക .

-------------------------------------------------------------



ജോർജി - രക്ഷ എന്നുള്ളത് ദൈവത്തിന്റെ ദാനമാണെന്നും അതിനു വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കണമെന്നും വ്യക്തമായി കര്ത്താവ് പഠിപ്പിച്ചതും അത് ജീവിതത്തിൽ സ്വയം ഏറ്റു പറഞ്ഞു സ്വീകരിക്കെണ്ടാതാണെന്നും വചനം പകൽ പോലെ വ്യക്തമാക്കിയിട്ടും സണ്ണി അത് അനുസരിക്കാതിരിക്കുക എന്ന് മാത്രമല്ല മൂലഭാഷതേടിപ്പോയി ഇല്ലാത്ത അർഥം കണ്ടു പിടിച്ചു വീണ്ടും ജനനം എന്ന് പറഞ്ഞാൽ അത് സ്വാഭാവികജഡമരണമാണെന്നുള്ള വികലവ്യാഖാനം നടത്തുകയും "കുറെ നല്ല" പ്രവർത്തിയാൽ രക്ഷ മരിച്ചുകഴിയുമ്പോൾ കിട്ടും എന്ന് പഠിപ്പിക്കുന്നതിനാൽ സംശയമില്ലാതെ നിങ്ങൾ രക്ഷയെ ബാധിക്കുന്ന തീവ്രതയുള്ള ദുരുപദേശത്തിന്റെ കീഴിൽ ആണെന്ന് പരസ്യമായി ഇവിടെ ഞാൻ പറയുന്നു.///

സണ്ണി - ഇവിടാണ്‌ താങ്കള്ക്ക് ഇടറുന്നത് , ധനികനായ യുവാവിനോടും ,ന്യായ ശാസ്ത്രിയോടും ( നിത്യജീവാൻ ലഭിക്കാൻ എന്ത് ചെയ്യണമെന്നു ചോദിച്ചവർ) പ്രമാണങ്ങൾ അനുസരിക്കാനല്ലാതെ ഒന്ന് പറയുന്നില്ല .

നമ്മെ വീണ്ടും ജനിപ്പിക്കേണ്ടത് യേശുവാണ് , നമ്മുക്ക് തന്നെ ജനിക്കാം എന്ന് പറയുന്നത് പോലുള്ള മണ്ടത്തരം . വീണ്ടും ജനിച്ചാൽ പിന്നെ ഈ ലോകത്തിൽ ആയിരിക്കാനും പറ്റില്ല . ലോകത്തിൽ ജഡത്തിൽ പോലും നന്മ്മുക്ക് തന്നെ ജനിക്കാൻ സാധിക്കില്ലല്ലോ? അതിനു പുരുഷനും സ്തീയും വേണം . ആള്മാവിൽ ജനിക്കണം എങ്കിലും ആത്മാവിൻറെ ഉടയനായ ദൈവം തീരുമാനിക്കണം.

-------------------------------------



ജോര്ജി-"പെന്തെക്കോസ്ത് വൈരാഗ്യം" വച്ചോണ്ട് വചനം വായിക്കാതെ////

സണ്ണി -"പെന്തെക്കോസ്ത് വൈരാഗ്യം" എന്നല്ല ആരോടും വൈരാഗ്യംപാടില്ല . എല്ലാസഭാകളിലും ദൈവമക്കൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ ,എന്നാൽ സാത്താൻ അതിലേറെ ആളുകളെ അവിടെല്ലാം ആക്കി വെച്ചിട്ടും ഉണ്ട് .

------------------------------------------------



ജോര്ജി - യേശുവിനെ കര്ത്താവും രക്ഷിതാവും ആയി സ്വയം ഏറ്റു പറഞ്ഞു കര്ത്താവിനു മുൻപിൽ മുട്ടുകുത്തുക. ////

സണ്ണി -മുട്ട് കുത്തുകയല്ല ,യേശു ചെയ്തതുപോലെ സ്രാഷ്ട്ടംഗം വീഴുക .

ജോര്ജി - ദൈവത്തെ പൂർണ്ണമായി അനുസരിക്കുക. !///

സണ്ണി - ദൈവത്തെ പൂർണ്ണമായി അനുസരിക്കാൻ ,